ഗാസയെക്കുറിച്ചുള്ള ആഗോള നിശബ്ദതയെ അറബ് പാർലമെന്റ് അപലപിച്ചു.
റോം: ഒന്നര വർഷത്തിലേറെയായി വംശഹത്യയുടെയും, പട്ടിണിയുടെയും, ഏറ്റവും ഭീകരമായ കുറ്റകൃത്യങ്ങൾ സഹിച്ച പലസ്തീൻ ജനതയുടെ കഷ്ടപ്പാടുകളോടുള്ള പ്രതികരണത്തിൽ അന്താരാഷ്ട്ര സമൂഹത്തിന്റെ നിഷ്ക്രിയത്വം രാഷ്ട്രീയ ഉപകരണങ്ങളിലൂടെ പ്രയോഗിക്കപ്പെടുന്ന വെറുപ്പിന്റെയും, വംശീയതയുടെയും വിചിത്രമായ പ്രകടനമാണെന്ന് അറബ് പാർലമെന്റ് പ്രസിഡന്റ് മുഹമ്മദ് ബിൻ അഹമ്മദ് അൽ യമഹി പ്രസ്താപിച്ചു. റോമിൽ നടന്ന രണ്ടാം മതാന്തര സംവാദ സമ്മേളനത്തിന്റെ ഭാഗമായി നടന്ന വിദ്വേഷത്തെ ചെറുക്കുന്നതിനെക്കുറിച്ചുള്ള ഒരു പാനൽ ചർച്ചയിൽ സംസാരിക്കവെ "മതത്തെയോ വിശ്വാസത്തെയോ അടിസ്ഥാനമാക്കിയുള്ള വിദ്വേഷം വിവിധ സാംസ്കാരികവും, വംശീയവുമായ പക്ഷപാതങ്ങളാൽ വളർത്തപ്പെടുന്നുവെന്നും ഇത് വ്യത്യസ്തരായവരോട് വിവേചനപരവും, ശത്രുതാപരമായതുമായ സംവാദം സൃഷ്ടിക്കുന്നുവെന്നും, ഇത് വെറുപ്പിന്റെ ഏറ്റവും ക്രൂരമായ പ്രകടനമാണ്" എന്നും പറഞ്ഞു. സ്വയം വിദ്വേഷം പ്രയോഗിക്കുമ്പോൾ അതിനെ അപലപിക്കുകയും, മറ്റുള്ളവരെ ലക്ഷ്യം വയ്ക്കുമ്പോൾ നിശബ്ദത പാലിക്കുകയും ചെയ്യുന്ന ഒരു ലോകം വിശ്വാസ്യതയില്ലാത്ത ലോകമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. അന്താരാഷ്ട്ര കാപട്യവും ഇരട്ടത്താപ്പും അവസാനിപ്പിക്കാനും, വിശ്വാസം, സ്വത്വം അല്ലെങ്കിൽ ബന്ധം എന്നിവ പരിഗണിക്കാതെ നീതിയുടെയും മനുഷ്യന്റെ അന്തസ്സിനോടുള്ള ആദരവിന്റെയും യഥാർത്ഥ അർത്ഥം പുനഃസ്ഥാപിക്കാനും സമയമായി എന്നും അദ്ദേഹം പറഞ്ഞു. അറബ്-ഇറ്റാലിയൻ പാർലമെന്ററി ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള വഴികൾ ചർച്ച ചെയ്യുന്നതിനായി അറബ് പാർലമെന്റ് പ്രസിഡന്റ് ഇറ്റലി റിപ്പബ്ലിക്കിന്റെ സെനറ്റ് പ്രസിഡന്റ് ഇഗ്നാസിയോ ലാ റുസ്സയുമായി കൂടിക്കാഴ്ച നടത്തിയ അദ്ദേഹം അറബ്-ഇറ്റാലിയൻ പാർലമെന്ററി ബന്ധം സ്ഥാപിക്കേണ്ടതിന്റെ പ്രാധാന്യം യോഗത്തിൽ ഊന്നിപ്പറഞ്ഞു. ഇക്കാര്യത്തിൽ അറബ് പാർലമെന്റും ഇറ്റാലിയൻ സെനറ്റും തമ്മിൽ ഒരു സഹകരണ കരാറിൽ ഒപ്പുവെക്കാനും അൽയ യമഹി നിർദ്ദേശിച്ചു.
What's Your Reaction?