സന്ദർശക വീസയിലെത്തിയ ഇന്ത്യൻ യുവതി മൂന്നു കുഞ്ഞുങ്ങളെ കൊലപ്പെടുത്തി.
റിയാദ്: സൗദിയിൽ സന്ദർശക വീസയിലെത്തിയ ഇന്ത്യൻ യുവതി മൂന്നു കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യക്കു ശ്രമിച്ചു. അൽകോബാർ ഷുമാലിയിലെ താമസ സ്ഥലത്ത് വച്ച് ഹൈദരാബാദ് സ്വദേശി സൈദ ഹുമൈദ അൻറീൻ (33) ആണ് തൻ്റെ ഇരട്ടക്കുട്ടികളായ മുഹമ്മദ് സാദിഖ് അഹമ്മദ് (7), മുഹമ്മദ് ആദിൽ അഹമ്മദ് (6) എന്നിവരെയും ഇളയ മകൻ മുഹമ്മദ് യൂസഫ് അഹമ്മദി(3)നെയും ബാത്ത് ടബ്ബിൽ വെള്ളം നിറച്ച് ശ്വാസം മുട്ടിച്ച് ക്രൂരമായി കൊലപ്പെടുത്തിയത്. യുവതി പൊലീസ് കസ്റ്റഡയിലാണ്. യുവതിക്ക് മാനസിക പ്രശ്നമുള്ളതായാണ് റിപ്പോർട്ട്. മക്കളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിക്കവേ കാൽ വഴുതി വീണ് ബോധം നഷ്ടപ്പെട്ട നിലയിലാണ് യുവതിയെ കണ്ടെത്തിയത്. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സൈദ ഹുമൈദ നിലവിൽ കസ്റ്റഡിയിലാണ്. ഭർത്താവായ ഹൈദരാബാദ് സ്വദേശി മുഹമ്മദ് ഷാനവാസ് ജോലിക്കായി പുറത്തു പോയപ്പോഴാണ് സംഭവം. ജോലി കഴിഞ്ഞ് മടങ്ങിയെത്തിയ മുഹമ്മദ് ഭാര്യയെ വിളിച്ചപ്പോഴാണ് ദുരന്തമറിയുന്നത്. കുടുംബ പ്രശ്നമാണ് കൊലപാതകത്തിലേക്കും, ആത്മഹത്യാ ശ്രമത്തിലേക്കും നയിച്ചതെന്ന് കരുതുന്നത്. സൗദി റെഡ്ക്രസൻ്റെ സഹായത്തോടെ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കേസ് അന്വേഷണത്തിൻ്റെ ഭാഗമായി യുവതി പൊലീസ് കസ്റ്റഡിയിലാണ്. കുട്ടികളുടെ മൃതദേഹം ദമാമിൽ അടക്കുമെന്ന് വീട്ടുകാർ അറിയിച്ചു.
What's Your Reaction?