ജി.സി.സി രാജ്യങ്ങൾക്ക് വിസ രഹിത നയം പ്രഖ്യാപിച്ച് ചൈന.
സൗദി അറേബ്യ, ഒമാൻ, കുവൈറ്റ്,ബഹ്റൈൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള സാധാരണ പാസ്പോർട്ട് ഉടമകൾക്ക് ഒരു വർഷത്തെ ട്രയൽ വിസ രഹിത നയം ചൈന ഔദ്യോഗികമായി ആരംഭിച്ചു. ഗൾഫ് രാജ്യങ്ങളിലേക്കുള്ള വിസ രഹിത പ്രവേശനത്തിന്റെ ഗണ്യമായ വികാസമാണിത്. 2025 ജൂൺ 9 മുതൽ 2026 ജൂൺ 8 വരെ പ്രാബല്യത്തിൽ വരുന്ന ഈ നാല് ഗൾഫ് രാജ്യങ്ങളിലെ പൗരന്മാർക്ക് 30 ദിവസം വരെ താമസിക്കാൻ വിസ ഇല്ലാതെ ചൈനയിലേക്ക് പ്രവേശിക്കാം. ബിസിനസ് ടൂറിസം കുടുംബ സന്ദർശനങ്ങൾ സാംസ്കാരിക വിനിമയങ്ങൾ അല്ലെങ്കിൽ ഗതാഗതം എന്നിവയ്ക്കുള്ള യാത്രകൾക്ക് വിസ ഇളവ് ബാധകമാണ്. 2018 ഒപ്പുവെച്ച പരസ്പര കരാറുകൾ പ്രകാരം യുണൈറ്റഡ് അറബ് എമിറേറ്റ്സും, ഖത്തറും ഇതിനകം തന്നെ വിസ രഹിത നയത്തിൽ ഉൾപ്പെട്ടിട്ടുണ്ട്. ഈ പുതിയ നയത്തോടെ ഗൾഫ് സഹകരണ കൗൺസിലിലെ (ജിസിസി) ആറ് അംഗരാജ്യങ്ങൾക്കും ചൈന ഇപ്പോൾ വിസരഹിത പ്രവേശനം വാഗ്ദാനം ചെയ്യുന്നു. മെയ് 28ന് നടന്ന പത്ര സമ്മേളനത്തിൽ ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് മാവോ നിംഗ് നയത്തെ കുറിച്ച് സംസാരിച്ചു. "ജിസിസി രാജ്യങ്ങളിൽ നിന്നുള്ള കൂടുതൽ സുഹൃത്തുക്കളെ എപ്പോൾ വേണമെങ്കിലും ചൈന സന്ദർശിക്കാൻ ഞങ്ങൾ സ്വാഗതം ചെയ്യുന്നു" ഗൾഫ് മേഖലയുമായുള്ള നയതന്ത്ര സാമ്പത്തിക സാംസ്കാരിക ബന്ധങ്ങൾ കൂടുതൽ ആഴത്തിലാക്കുന്നതിനും ജനങ്ങൾ തമ്മിലുള്ള കൈമാറ്റം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ചൈനയുടെ വിശാലമായ ശ്രമത്തിന്റെ ഭാഗമാണ് ഈ സംരംഭം.
What's Your Reaction?