യുഎഇ വ്യോമ പ്രതിരോധം; 10 ബാലിസ്റ്റിക് മിസൈലുകളും 26 ഡ്രോണുകളും തകർത്തു
അബുദാബി: ഇറാനിൽ നിന്ന് വിക്ഷേപിച്ച 10 ബാലിസ്റ്റിക് മിസൈലുകളും 26 യുഎവികളും (ഡ്രോണുകൾ) യുഎഇയുടെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ തടഞ്ഞതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇറാന്റെ വ്യക്തമായ ആക്രമണം ആരംഭിച്ചതിനുശേഷം ഇതുവരെ യുഎഇയുടെ വ്യോമ പ്രതിരോധം 278 ബാലിസ്റ്റിക് മിസൈലുകളും 15 ക്രൂയിസ് മിസൈലുകളും 1,540 ഡ്രോണുകളും നശിപ്പിച്ചതായും അധികൃതർ വ്യക്തമാക്കി. ആക്രമണങ്ങളുമായി ബന്ധപ്പെട്ട സംഭവങ്ങളിൽ ആറ് പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട് ചെയ്യപ്പെട്ടു. കൊല്ലപ്പെട്ടവരിൽ എമിറാത്തി, പാകിസ്ഥാൻ, നേപ്പാൾ, ബംഗ്ലാദേശ് സ്വദേശികളും ഉൾപ്പെടുന്നു. ഇതിനുപുറമെ യുഎഇ, ഈജിപ്ത്, സുഡാൻ, എത്യോപ്യ, ഫിലിപ്പീൻസ്, പാകിസ്ഥാൻ, ഇറാൻ, ഇന്ത്യ, ബംഗ്ലാദേശ്, ശ്രീലങ്ക, അസർബൈജാൻ, യെമൻ, ഉഗാണ്ട, എറിത്രിയ, ലെബനൻ, അഫ്ഗാനിസ്ഥാൻ, ബഹ്റൈൻ, കൊമോറോസ്, തുർക്കി, ഇറാഖ്, നേപ്പാൾ, നൈജീരിയ, ഒമാൻ, ജോർദാൻ, പലസ്തീൻ, ഘാന, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിലെ പൗരന്മാരടക്കം 131 പേർക്ക് ചെറിയതോ ഇടത്തരംതോ ആയ പരിക്കുകൾ സംഭവിച്ചതായും അധികൃതർ അറിയിച്ചു. രാജ്യത്തിന്റെ സുരക്ഷയെ ദുർബലപ്പെടുത്താനുള്ള ഏതൊരു ശ്രമത്തെയും ശക്തമായി നേരിടുമെന്ന് യുഎഇ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. രാജ്യത്തിന്റെ പരമാധികാരം, സുരക്ഷ, സ്ഥിരത എന്നിവ സംരക്ഷിക്കാൻ എല്ലാ സംവിധാനങ്ങളും പൂർണ സജ്ജമാണെന്നും മന്ത്രാലയം അറിയിച്ചു.
What's Your Reaction?