റിയാദിൽ നടക്കുന്ന ഗൾഫ്-യുഎസ് ഉച്ചകോടിക്കിടെ അബുദാബി കിരീടാവകാശി സൗദി കിരീടാവകാശിയെ കണ്ടു.
റിയാദ്: റിയാദിൽ നടന്ന ഗൾഫ്-യുഎസ് ഉച്ചകോടിക്കിടെ, അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, സൗദി അറേബ്യയുടെ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് പ്രിൻസ് മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദുമായി കൂടിക്കാഴ്ച നടത്തി.
യുണൈറ്റഡ് അറബ് എമിറേറ്റ്‌സും, സൗദി അറേബ്യയും തമ്മിലുള്ള ദീർഘകാല ബന്ധങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച യോഗം, വിവിധ മേഖലകളിലെ ഉഭയകക്ഷി സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച് ചർച്ചകൾ നടത്തി. ഇരു രാജ്യങ്ങളുടെയും, അവരുടെ ജനങ്ങളുടെയും പരസ്പര താൽപ്പര്യങ്ങളെ പിന്തുണച്ചും,
അബുദാബി കിരീടാവകാശിയും, സൗദി കിരീടാവകാശിയും നിരവധി പ്രാദേശിക, അന്തർദേശീയ കാര്യങ്ങളിൽ കാഴ്ചപ്പാടുകൾ കൈമാറി. പ്രാദേശിക സ്ഥിരത വർദ്ധിപ്പിക്കുന്നതിനും, തുടർച്ചയായ വികസനത്തിനും, സമൃദ്ധിക്കും പിന്തുണ നൽകുന്നതിനുമുള്ള വെല്ലുവിളികളെ നേരിടുന്നതിനുള്ള ഗൾഫ് ശ്രമങ്ങൾ ഏകീകരിക്കേണ്ടതിന്റെ പ്രാധാന്യം ഇരുവരും ഊന്നിപ്പറഞ്ഞു.
What's Your Reaction?