കാൻസറുകളുടെ 5 ശതമാനത്തിനും സിടി സ്കാൻ റേഡിയേഷൻ കാരണമാകുന്നു.
മദ്യപാനം, പൊണ്ണത്തടി എന്നിവയിലെന്നപോലെ, അനാവശ്യമായ കമ്പ്യൂട്ട് ടോമോഗ്രഫി (സിടി) സ്കാനുകൾക്ക് ആവർത്തിച്ച് വിധേയമാകുന്നത് കാൻസറിനുള്ള സാധ്യത വർദ്ധിപ്പിക്കുമെന്ന് പുതിയ പഠനം.
കാലിഫോർണിയ-സാൻ ഫ്രാൻസിസ്കോ സർവകലാശാലയിലെ (യുസിഎസ്എഫ്) ഗവേഷകർ നയിച്ച പഠനത്തിൽ, വർഷം തോറും ഉണ്ടാകുന്ന കാൻസറുകളുടെ 5 ശതമാനവും സിടി സ്കാൻ റേഡിയേഷനാണെന്ന് കണ്ടെത്തി.
ശിശുക്കൾ, കുട്ടികൾ, കൗമാരക്കാർ എന്നിവർക്കാണ് കാൻസർ വരാനുള്ള സാധ്യത കൂടുതലുള്ളത്. ഒരു വയസ്സിന് താഴെയുള്ളവരാണ് ഏറ്റവും കൂടുതൽ അപകടസാധ്യതയുള്ളവർ. കുട്ടികൾക്കു പുറമേ, മുതിർന്നവരും സ്കാൻ ചെയ്യാൻ സാധ്യതയുള്ളതിനാൽ, സിടികൾ അമിതമായി ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന് മുന്നറിയിപ്പിൽ പറയുന്നു.
സിടി സ്കാൻ റേഡിയേഷൻ മൂലം കുട്ടികളിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന അർബുദങ്ങൾ തൈറോയ്ഡ്, ശ്വാസകോശം, സ്തനം എന്നിവയാണ്, മുതിർന്നവരിൽ ശ്വാസകോശം, വൻകുടൽ, രക്താർബുദം, മൂത്രസഞ്ചി, സ്തനം എന്നിവയുടെ അർബുദങ്ങളാണ്.
"സിടി കൾക്ക് ജീവൻ രക്ഷിക്കാൻ കഴിയും, പക്ഷേ അതിന്റെ സാധ്യതയുള്ള ദോഷങ്ങൾ പലപ്പോഴും അവഗണിക്കപ്പെടുന്നു." യുസിഎസ്എഫ് റേഡിയോളജിസ്റ്റായ റെബേക്ക സ്മിത്ത്-ബിൻഡ്മാൻ പറഞ്ഞു.
"പഠന കണക്കുകൾ സിടിയെ മദ്യപാനം, അമിത ശരീരഭാരം തുടങ്ങിയ മറ്റ് പ്രധാന അപകട ഘടകങ്ങളുമായി തുല്യമാക്കുന്നു." അവർ കൂട്ടിച്ചേർത്തു.
2023 ൽ മാത്രം നടത്തിയ 93 ദശലക്ഷം സിടികളിൽ നിന്ന് ഏകദേശം 103,000 ക്യാൻസറുകൾ ഉണ്ടാകുമെന്ന് പ്രവചിക്കപ്പെടുന്നുണ്ടെന്ന് ജാമ ഇന്റേണൽ മെഡിസിനിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ സംഘം പറഞ്ഞു.
ഇത് മുൻ വിലയിരുത്തലുകളേക്കാൾ മൂന്നോ നാലോ ഇരട്ടി കൂടുതലാണെന്ന് ഗവേഷകർ പറഞ്ഞു.
"സ്കാനുകളുടെ എണ്ണം കുറയ്ക്കുകയും ഓരോ സ്കാനിലും ഡോസുകൾ കുറയ്ക്കുകയും ചെയ്യുന്നത് ജീവൻ രക്ഷിക്കും." സ്മിത്ത്-ബിൻഡ്മാൻ പറഞ്ഞു.
ട്യൂമറുകൾ കണ്ടെത്തുന്നതിനും നിരവധി രോഗങ്ങൾ നിർണ്ണയിക്കുന്നതിനും സിടി അത്യാവശ്യവും വ്യാപകമായി ഉപയോഗിക്കപ്പെടുന്നതുമാണ്. എന്നാൽ, സിടികൾ രോഗികളെ അയോണൈസിംഗ് റേഡിയേഷന് - ഒരു അർബുദരോഗത്തിന്ന് വിധേയമാക്കുന്നു. കൂടാതെ ഈ സാങ്കേതികവിദ്യ കാൻസറിനുള്ള സാധ്യത കൂടുതലാണെന്ന് വളരെക്കാലമായി അറിയപ്പെടുന്നു.
2023-ൽ നടത്തിയ സിടി സ്കാനുകളുടെ എണ്ണവും, തരവും കണക്കിലെടുത്താണ് റേഡിയേഷൻ എക്സ്പോഷറുമായി ബന്ധപ്പെട്ട ആകെ ആജീവനാന്ത കാൻസറുകളുടെ കണക്കുകൾ അടിസ്ഥാനമാക്കിയുള്ള പഠനം.
യുഎസിലെ 61.5 ദശലക്ഷം രോഗികളിൽ നിന്നുള്ള 93 ദശലക്ഷം പരീക്ഷകളാണ് ഗവേഷകർ വിശകലനം ചെയ്തത്.
പ്രായം കൂടുന്നതിനനുസരിച്ച് സ്കാനുകളുടെ എണ്ണവും വർദ്ധിച്ചു, 60 നും 69 നും ഇടയിൽ പ്രായമുള്ളവരിൽ ഇത് ഏറ്റവും കൂടുതലായി. സ്കാനുകളിൽ 4.2 ശതമാനം കുട്ടികളാണ്.
What's Your Reaction?