പരിശുദ്ധ ഹജ്ജ്; ഷെയ്ഖ് സ്വാലിഹ് ബിൻ ഹുമൈദ് അറഫ പ്രഭാഷണം നടത്തും.
റിയാദ്: ഈ വർഷത്തെ ഹജ്ജിൽ ഷെയ്ഖ് സ്വാലിഹ് ബിൻ ഹുമൈദ് അറഫ പ്രഭാഷണം നടത്തുമെന്ന് മതകാര്യ പ്രസിഡൻസി ഞായറാഴ്ച പ്രഖ്യാപിച്ചു.
ഹജ്ജിന്റെ ഏറ്റവും പ്രധാനപ്പെട്ട ദിവസമായി അറഫ ദിനം (ദുൽഹജ്ജ് 9) തീർത്ഥാടകർക്ക് ഏറ്റവും പ്രധാനപ്പെട്ട ദിവസമാണിത്. ലോകമെമ്പാടുമുള്ള തീർത്ഥാടനം നടത്താത്ത മുസ്ലീങ്ങൾ ഉപവസിച്ചും, ആരാധനയിൽ ഏർപ്പെട്ടുമാണ് ആ ദിവസം ആഘോഷിക്കുന്നത്.
ദുൽഹിജ്ജ 9 ന് ദുഹ്‌റും, അസർ നമസ്കാരങ്ങളും ഒരുമിച്ച് നിർവഹിക്കുന്നതിന് മുമ്പ് അറഫ പർവതത്തിലെ മസ്ജിദുൽ നിമ്രയിൽ നിന്നാണ് പ്രഭാഷണം നടത്തുക. ഗ്രാൻഡ് മോസ്കിന്റെയും, പ്രവാചക പള്ളിയുടെയും മതകാര്യ മേധാവി ഷെയ്ഖ് അബ്ദുൾറഹ്മാൻ അൽ-സുദൈസ് നിയമനത്തിന് സൽമാൻ രാജാവിനും, കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനോടും നന്ദി പറഞ്ഞു. രാജ്യത്തിന്റെ ആഗോള മതനേതൃത്വത്തെ അടിവരയിടുന്നതാണ് ഈ നിയമനം, മതസ്ഥാപനങ്ങൾക്കുള്ള അതിന്റെ തുടർച്ചയായ പിന്തുണയെ പ്രതിഫലിപ്പിക്കുന്നതോടൊപ്പം, രണ്ട് പുണ്യ പള്ളികളോടുള്ള നേതൃത്വത്തിന്റെ കരുതലിന് ഉദാഹരണമാണിതെന്ന് പ്രസിഡന്റ് പറഞ്ഞു.
What's Your Reaction?