കണ്ണൂരിൽ സ്ഫോടനം: രണ്ടു മരണം.
കണ്ണൂര്‍: കണ്ണപുരം കീഴറയില്‍ വാടക വീടിനുള്ളില്‍ ഇന്ന് പുലര്‍ച്ചെയുണ്ടായ സ്‌ഫോടനത്തില്‍ രണ്ടു പേർ കൊല്ലപ്പെട്ടു. അനൂപ് മാലിക് എന്നയാളാണ് സ്‌ഫോടനമുണ്ടായ വീട് വാടകക്ക് എടുത്തത്. ഇയാള്‍ക്കെതിരെ പൊലീസ് എക്‌സ്‌പ്ലോസിവ് സബ്സ്റ്റന്‍സ് ആക്ട് പ്രകാരം കേസെടുത്തു. 2016-ല്‍ പൊടിക്കുണ്ട് വീട്ടിലുണ്ടായ സ്‌ഫോടനത്തിലെ പ്രതിയാണ് അനൂപ് മാലിക്. പൊടിക്കുണ്ട് വീട്ടിലെ സ്‌ഫോടനത്തില്‍ ഒരാള്‍ മരിച്ചിരുന്നു. ഇന്ന് പുലര്‍ച്ചെ രണ്ടു മണിക്കാണ് കീഴറയിലെ വാടകവീട്ടില്‍ സ്‌ഫോടന മുണ്ടാകുന്നത്. സ്‌ഫോടനത്തില്‍ വീടിന്റെ ഒരു ഭാഗം തകര്‍ന്നു. ശരീരഭാഗങ്ങള്‍ ചിന്നിച്ചിതറിയ നിലയില്‍ ആണ്. രണ്ടുപേരാണ് വീട്ടില്‍ ഉണ്ടായിരുന്നതെന്നാണ് നാട്ടുകാരില്‍ നിന്നും ലഭിക്കുന്ന വിവരം. പോലീസും, ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ സമീപത്തെ വീടുകള്‍ക്കും സാരമായ നാശനഷ്ടമുണ്ടായി. നിരവധി വീടുകളുടെ വാതിലുകള്‍ തകരുകയും ചുമരുകളില്‍ വിള്ളലുകള്‍ വീഴുകയും ജനാലകളടക്കം തകരുകയും ചെയ്തു.
What's Your Reaction?