കൈനകരിയില്‍ ഗര്‍ഭിണിയെ കൊന്നു കായലില്‍ തള്ളിയ കേസില്‍ രണ്ടാംപ്രതി രജനിക്കും വധശിക്ഷ.

Nov 29, 2025 - 16:17
 0
കൈനകരിയില്‍ ഗര്‍ഭിണിയെ കൊന്നു കായലില്‍ തള്ളിയ കേസില്‍ രണ്ടാംപ്രതി രജനിക്കും വധശിക്ഷ.

ആലപ്പുഴ: കൈനകരിയില്‍ ഗര്‍ഭിണിയെ കൊന്നു കായലില്‍ തള്ളിയ കേസില്‍ രണ്ടാംപ്രതി രജനിക്കും വധശിക്ഷ. ആലപ്പുഴ ജില്ലാസെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. ഒന്നാം പ്രതി പ്രബീഷിന് കഴിഞ്ഞ ദിവസം വധശിക്ഷ വിധിച്ചിരുന്നു. 2021 ജൂലൈയിലാണ് കൊലപാതകം നടന്നത്. പ്രബീഷും, രജനിയും ഒരുമിച്ചായിരുന്നു താമസം. അതിനിടെ പാലക്കാടുണ്ടായിരുന്ന അനിതയുമായി പ്രബീഷ് പ്രണയത്തിലായി. അനിത ഗര്‍ഭിണിയുമായി. ഇതോടെ വിവാഹം ചെയ്യണമെന്ന ആവശ്യവുമായി അനിത പ്രബീഷിനെ സമീപിച്ചു. എന്നാല്‍ രജനിയും, പ്രബീഷും സമ്മതിച്ചില്ല. ഇതിനിടെയാണ് കൊലപാതകം നടക്കുന്നത്. ഇരുവരും ചേര്‍ന്ന് ആലപ്പുഴയില്‍ വച്ചു തന്നെ അനിതയെ കൊലപ്പെടുത്തി തോട്ടിലേക്ക് എറിയുകയായിരുന്നു. കേസില്‍ 153ഓളം സാക്ഷികളെ കോടതി വിസ്തരിച്ചിരുന്നു. 200ലധികം തെളിവുകളും കണ്ടെത്തി. കഴിഞ്ഞ ദിവസം രജനിയെ കോടതിയില്‍ ഹാജരാക്കാന്‍ കഴിഞ്ഞിരുന്നില്ല. ഒരു ലഹരിക്കേസുമായി ബന്ധപ്പെട്ട് ഒഡീഷയിലെ ജയിലിലായിരുന്നു ഇവര്‍ ഉണ്ടായിരുന്നത്. കോടതിയുടെ ആവശ്യപ്രകാരമാണ് ഇവരെ ഹാജരാക്കിയത്.

What's Your Reaction?

like

dislike

love

funny

angry

sad

wow